ഞാനിതാ തിരികെയെത്തി  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : , ,

പോസ്റ്റ് ചെയ്യാന്‍ പറ്റാത്ത വിഷമം തീര്‍ക്കാന്‍ ഒരു കൂട്ടുകാരന്‍ തന്ന ലിങ്ക് ഉപയോഗപ്പെട്ടു ...

ഫുള്‍ സ്ക്രീന്‍ ആക്കി, സ്പീക്കര്‍ ഓണ്‍ ചെയ്ത് കാണു :)



നിങ്ങളും ഇതുപോലെ ഒരെണ്ണം ഉണ്ടാക്കിനോക്കൂ :)

നീലത്താമര  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : ,

മലയാളസിനിമാ ചരിത്രത്തിലെ മഹത്തായ പ്രണയ കഥ എന്നു കേട്ടപ്പോഴേ പെണ്ണുമ്പിള്ള ഇന്നു തന്നെ നീലത്താമര കാണാന്‍ പോകണം എന്ന് പറഞ്ഞ് ചാട്ടം തുടങ്ങി. ശരി നീലത്താമരയെങ്കില്‍ നീലത്താമര പോയി കണ്ടുകളയാം എന്ന് തീരുമാനിച്ചു, എന്തായാലും കുറേ ദിവസം അനങ്ങാന്‍ പോലും ആകാതെ പ്രോജക്റ്റ് തീര്‍ക്കാന്‍ ഇരുന്നതിന് കിട്ടിയ അവധിയല്ലേ.സിനിമ കണ്ട് ആ വിഷമം തീര്‍ക്കാം. രാവിലെ പോയി ടിക്കറ്റ് റിസേര്‍വ്വ് ചെയ്തു. സെകന്റ്ഷോ ആണ്. എര്‍ണാകുളം ആയതുകൊണ്ട് കുഴപ്പമില്ല, തിരുവന്തപുരമാണെങ്കില്‍ സെകന്റ്ഷോയ്ക്ക് ഭാര്യയേയും കൂട്ടി പോയാല്‍ കുറച്ച് വിഷമമാകും. ശ്രീമതിയ്ക്ക് അന്ന് വീട്ടുജോലികളൊക്കെ ചെയ്യാന്‍ പതിവിലും ഉല്‍സാഹവും സ്പീഡും. ഇടയ്ക്കിടയ്ക്ക് മൂളിപ്പാട്ടും "അനുരാഗവിലോചിതനായ് അതിലേറെ മോഹിതനായ്....". എന്തായാലും 8.30 നു ജോലിയെല്ലാം തീര്‍ത്ത് ഭക്ഷണവും കഴിച്ച് വീടും പൂട്ടി ഇറങ്ങി.

8.45 നു തിയേറ്ററില്‍ എത്തി,ടിക്കറ്റ് മാറ്റി വാങ്ങി അകത്ത് കയറി. അകത്ത് ഒരു പൂരത്തിനുള്ള ആളുണ്ട്. ഉഗ്രന്‍ "ഹൌസ് ഫുള്‍". എന്തായാലും അവസാനനിരയില്‍ ഒരുവിധം മധ്യത്തായി ഞങ്ങളുടെ സീറ്റ് ഉണ്ട്. സിനിമ തുടങ്ങി. എം ടി, ലാല്‍ ജോസ് തുടങ്ങിയപേരിനെല്ലാം പ്രേക്ഷകരുടെ നിലയ്ക്കാത്ത കൈയ്യടിയോടെ തുടക്കമായി. ആദ്യ പകുതി സിനിമ വളരെ നല്ല രീതിയില്‍ നീങ്ങുന്നു. നല്ല ഒരു പഴമ മണക്കുന്ന സീനുകളും നാട്ടിന്‍പുറത്തിന്റെ ഭംഗിയും നാടന്‍ സുന്ദരിമാരും എല്ലാം കൊണ്ടും നല്ല കാഴ്ചകള്‍. അര്‍ച്ചന കവി, കൈലാസ്, സംവൃത സുനില്‍, റിമ കല്ലിങ്കല്‍ എന്നിവരുടെ അഭിനയം വളരെ നിലവാരമുള്ളതാണ്. പുതുമുഖങ്ങള്‍ എന്ന ഒരു ചട്ടക്കൂടിനുള്ളിലായിപ്പോയി എന്ന തോന്നല്‍ ഒരിക്കല്‍ പോലും പ്രേക്ഷകന് തോന്നാത്തവണ്ണം മനോഹരമായിരുന്നു നായികാനായകന്മാരുടെ പ്രകടനം.

പക്ഷെ ഇന്റര്‍വെലിന് ശേഷം നീലത്താമര വാടിത്തുടങ്ങി.ബെര്‍ളിയുടെ പോസ്റ്റില്‍ പറഞ്ഞപോലെ വലിയ വീട്ടിലെ പയ്യന്‍ വെറുമൊരു നേരമ്പോക്കായ് മാത്രം കണ്ടിരുന്ന ഒരു വേലക്കാരിയുടെ കഥയായി അത് മാറുന്നത് വളരെ വിഷമത്തോടെ കാണേണ്ടിവന്നു. മഹത്തായ പ്രണയകഥ എന്നതുപോയിട്ട്, വെറുമൊരു പ്രണയകഥ എന്നുകൂടി പറയാന്‍ കഴിയാത്ത ഒരു കഥയായി, നീലത്താമര തളര്‍ന്നുകൊണ്ടിരുന്നു. പെട്ടെന്ന് പ്രായത്തിന്റെ എടുത്തുചാട്ടത്തില്‍ തന്നെ സ്നേഹിക്കുന്നു എന്നു തോന്നുന്നവന്‍ വിളിച്ചപ്പോള്‍ അവന്റെ കിടപ്പുമുറിയില്‍ രാത്രി ആരുമറിയാതെ കടന്നുചെല്ലുന്ന ഒരു പൊട്ടിപെണ്ണായി നായിക. നായകന്റെ ആവശ്യം കഴിഞ്ഞ്, അങ്ങനെയൊരു സംഭവനടന്നതായിക്കൂടി ഭാവിക്കാതെ വേറൊരു പെണ്‍കുട്ടിയെ വിവാഹം കഴിയ്ക്കുന്ന നായകനെയും, നായകനും ഭാര്യയ്ക്കുമായി കിടപ്പുമുറി തയ്യാറാക്കുന്ന നായികയേയും കാണുമ്പോള്‍ ഇതെങ്ങനെ ഒരു പ്രണയ കഥയായി എന്ന് എനിയ്ക്ക് സംശയം തോന്നി.
നായികാനായകന്മാരുടെ ബന്ധമറിഞ്ഞ നായകന്റെ ഭാര്യ നായികയെ പറഞ്ഞുവിടുന്നതോടെ വിഖ്യാതമായ താമര കൊഴിഞ്ഞു. ഇതിനിടയില്‍ വേറൊരു കുടുംബത്തിലെ അവിഹിതബന്ധത്തിന്റെ കഥയും എം ടി പറയുന്നുണ്ട്. അതെന്തിനായിരുന്നു എന്നതും ഈയുള്ളവന് മനസ്സിലായില്ല. രണ്ടാം പകുതിയിലുടനീളം സിനിമ എങ്ങനെയും തീര്‍ക്കണം എന്ന ഒരു ഉദ്ദേശ്യം വെളിവാകുന്നുണ്ട്. വളരെ പെട്ടെന്ന് നടക്കുന്ന നായകന്റെ വിവാഹാലോചന,അടുത്ത സീനിലെ നായകന്റെ വീട്ടിലേയ്ക്കുള്ള വരവും നായികയെ അറിയിക്കാതെയുള്ള പോക്കും, അതിനടുത്ത സീനിലെ കല്യാണം കഴിഞ്ഞുള്ള വരവുമെല്ലാം ഈ ധൃതി വിളിച്ചോതുന്നു. അങ്ങനെ നായികയുടെ പഴയകാലത്തിന്റെ ഓര്‍മ്മയില്‍ വിരിയുന്ന താമര പൂര്‍ണ്ണമാകുന്നു.
വളരെ ലളിതമായി ഹൃദയഹാരിയായ പാട്ടുകളും, പുതുമുഖങ്ങളാണെങ്കിലും വളരെ നല്ലരീതിയില്‍ അഭിനയിച്ച നടീനടന്മാരും , ഓരോ സീനിലേയും മനോഹരമായ ഗ്രാമവുമെല്ലാം ഈ ചിത്രത്തിന്റെ നല്ല വശങ്ങളാണ്. ഞാന്‍ മുകളിലെഴുതിയ എല്ലാ വിവരങ്ങളും എന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങളാണ്. എല്ലാവരും ഈ സിനിമ കാണുകയും എന്റെ അഭിപ്രായത്തോട് യോജിയ്ക്കുന്നില്ല എങ്കില്‍ കമന്റ് ബോക്സില്‍ ചീത്ത വിളിയ്ക്കാം :)

കുറ്റബോധം  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : ,

കുറ്റബോധം... അത് മനുഷ്യനെ കാര്‍ന്ന് തിന്നുന്ന വേദനയാണ്.
ഞാന്‍ ഇപ്പോള്‍ എഴുതാന്‍ പോകുന്നത്, കുറ്റബോധം കൊണ്ട് ഒരാള്‍ വേറൊരാളോട് പറഞ്ഞ കഥയാണ്.
ആ രണ്ടാമത്തെ ആളിന്റെ താല്‍പര്യപ്രകാരം ഞാന്‍ എഴുതുന്നു
**********************************************************************************
"എടാ രമേഷേ ......നീ ഇപ്പൊ എവിടെയാ ... നിന്നെ കണ്ടിട്ട് ഒരുപാടുനാളായല്ലോ?"
ചോദ്യം കേട്ട് രമേഷ് തിരിഞ്ഞുനോക്കി, നിറഞ്ഞ ചിരിയോടെ മനു; ഒന്നാം ക്ലാസ്സുമുതല്‍ പത്താം ക്ലാസ്സ് വരെ ഒപ്പം പഠിച്ച കൂട്ടുകാരന്‍.

മനു ചിരിച്ചുകൊണ്ടു തുടർന്നു: "നീ ഇപ്പൊ വലിയ ആളായി അല്ലേടാ ?"
രമേഷിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഓർമ്മകളുടെ വേലിയേറ്റം മനസ്സിൽ.

"എന്താടാ നിനക്കെന്നെ മനസ്സിലായില്ലേ ? ഞാനാ മനു". മനു സംശയഭാവത്തിൽ രമേഷിനെ നോക്കി.

രമേഷ് സംസാരിച്ചുതുടങ്ങി. "നീ എന്താടെ ഈ പറയുന്നെ ? നിന്നെ എനിക്കുമനസ്സിലാകാതിരിക്കുമെന്നു നീ കരുതുന്നുണ്ടോ? അല്ല നീ ഇപ്പൊ എന്താ പരിപാടി ? "

"ഞാന്‍ നമ്മുടെ ജംഗഷനില്‍ ഓട്ടോ ഓടിക്കുവാടാ , നിന്റെ അനിയനെ വല്ലപ്പോഴും കാണാറുണ്ട്. അവന്‍ പറഞ്ഞു നീ ഗല്‍ഫിലാണെന്ന്, നിനക്ക് സുഖം തന്നെയല്ലേ ?" ഒട്ടൊരു ധൃതിയോടെ മനു പറഞ്ഞു.

"അങ്ങനെ കഴിഞ്ഞുപോകുന്നു മനൂ, അല്ലാ നീ ഇന്ന് ഓട്ടൊയെടുത്തില്ലേ ??" മനുവിന്റെ ധൃതികണ്ട് രമേശിനു സംശയമായി.

"ഇല്ലെടാ, എന്റെ അമ്മയ്ക്ക് സുഖമില്ല, നമ്മുടെ സന്തോഷ് ഡോക്ടറെ കാണിയ്ക്കാന്‍ കോണ്ടു വന്നതാ.. അതു കഴിഞ്ഞ് വണ്ടിയെടുക്കണം.അത്താഴപട്ടിണിക്കാരുടെ ഒരു പാടേ .. ഹെ ഹെ അല്ലേടാ ? എന്തായാലും നിന്നെ കണ്ടപ്പോ സന്തോഷമായി.
ഒരു ചായ കുടിയ്ക്കാന്‍ വിളിയ്ക്കാന്‍ സമയമില്ലെടാ... അമ്മ ഒറ്റയ്ക്കാ, ശരി പിന്നെ കാണാം." മനു യാത്രപറഞ്ഞു പിരിഞ്ഞു.

"ശരിയെടാ പിന്നെ കാണാം" രമേഷ് തന്റെ കാറിനടുത്തേക്ക് നടന്നു..

*************

തിരികെ വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ രമേഷിന്റെ ചിന്തകള്‍ മുഴുവന്‍ മനുവിനെ കുറിച്ചായിരുന്നു.
ചെറിയ ക്ലാസ്സുകളില്‍ അടുത്തടുത്തിരുന്നു പഠിച്ച കൂട്ടുകാര്‍. ജീവിത സാഹചര്യങ്ങള്‍ അവരെ രണ്ട് ജീവിതദ്വീപുകളില്‍ എത്തിച്ചു. പക്ഷെ വല്ലപ്പോഴുമെങ്കിലും ഒരു നൊമ്പരമായി, അവനോടു അറിവില്ലാത്ത പ്രായത്തില്‍ ചെയ്ത ആ തെറ്റ് രമേഷിന്റെ മനസ്സിലേക്ക് കടന്നുവരാറുണ്ട്.

നാലാം ക്ലാസ്സിലെ അവസാന ദിനങ്ങളിലൊന്ന്:
ക്ലാസിലെ ഡെസ്കിനടിയിൽ ആരുടെയോ കൈയ്യിൽ നിന്നു വീണുപോയ ഒരു ഇരുപതുരൂപ നോട്ട് എടുക്കണോ വേണ്ടയോ എന്ന് സ്വന്തം മനഃസ്സാക്ഷിയുമായി മല്ലിട്ടുകൊണ്ടിരുന്ന ആ നിമിഷങ്ങൾ രമേഷിന്റെ മനസ്സിലേക്ക് ഓടിയെത്തി.

"എടുത്തോടാ കുഴപ്പമില്ല, പിന്നീട് ഇതുപോലെ ഒരവസരം കിട്ടത്തില്ല"
"വേണ്ട അവസാനം ഇത് എന്റെതല്ല എന്നറിയുമ്പൊ എല്ലാരും എന്നെ വെറുക്കും ..."
"ഛെ അങ്ങനെയൊന്നുമില്ല എടുക്കു"

അവസാനം തീരുമാനത്തിലെത്തി. ഡെസ്കിനടിയില്‍ ആരും കാണാതെ കിടക്കുന്ന 20 രൂപ പതിയെ എടുത്തു ...
ആ നിമിഷം തന്നെ ഞെട്ടിച്ചുകൊണ്ട് ബെല്‍ മുഴങ്ങി.

ക്ലാസ് ടീച്ചര്‍ വന്നു ...അറ്റന്റന്‍സ് എടുത്തു. എല്ലാം പഴയതുപോലെ, പക്ഷെ എല്ലാം ആദ്യം കാണുന്ന പോലെയാണല്ലോ തോന്നുന്നത്.

അറ്റന്റന്‍സ് കഴിഞ്ഞ് ടീച്ചര്‍ കുട്ടികളുടെ അടുത്തേയ്ക്ക് എത്തി. "എല്ലാവരും ഗ്രൂപ്പ് ഫോട്ടോയുടെ കാശ് കൊണ്ടുവന്നിട്ടുണ്ടോ ??"

"കൊണ്ടുവന്നു ടീച്ചര്‍“. എല്ലാവരും ആര്‍ത്തുവിളിച്ച് പറഞ്ഞു... ആ കൂട്ടത്തില്‍ മനുവും ഉണ്ടായിരുന്നോ?? ആവോ, തന്റെ ശബ്ദത്തിന് വളരെ ശക്തി കുറവായിരുന്നോ അതോ താനൊന്നും മിണ്ടിയില്ലേ ?? രമേഷിന് വ്യക്തമായി അത് ഓർക്കുവാൻ സാധിച്ചില്ല.
ടീച്ചര്‍ എല്ലാവരില്‍ നിന്നും പൈസ വാങ്ങിത്തുടങ്ങി... തന്റെ അടുത്തെത്തി. വിറയ്ക്കുന്ന കൈകളോടെ പൈസ ടീച്ചറെ ഏൽ‌പ്പിച്ചു. ഹൊ സമാധാനമായി.

"അയ്യോ എന്റെ രൂപ..."

ദൈവമെ മനുവാണല്ലോ കരയുന്നത്. ഈശ്വരാ താനെടുത്തത് അവന്റെ കാശാണോ ? ? അയ്യോ എങ്ങനെ പറയും ഞാൻ കൊടുത്തത് മനുവിന്റെ കാശാണെന്ന്. എല്ലാവരുടെയും മുന്നില്‍ ഞാന്‍ കള്ളനാകുമല്ലോ?? മാത്രമോ, മനു,അയ്യോ അവന് തന്നെ എന്തിഷ്ടമാണ്.

രണ്ട് ദിവസം മുന്‍പ്, അവന്റെ അമ്മ ഫോട്ടോയ്ക്ക് പൈസ തരാം എന്ന് പറഞ്ഞ കാര്യം മനു തന്നെ അറിയിച്ചത് രമേഷ് ഓര്‍മിച്ചു. എന്തു സന്തോഷത്തിലായിരുന്നവന്‍. അടുത്തദിവസം അവന്റെ അമ്മയ്ക്ക് എവിടെയോ മണ്ണ് ചുമക്കുവാനുള്ള പണി കിട്ടിയിട്ടുണ്ടെന്നും, അപ്പോൾ കാശ് താരാമെന്നും അമ്മ പറഞ്ഞു എന്നാണവൻ പറഞ്ഞത്. അത്ര പോലും പ്രതീക്ഷയ്ക്ക് വകയില്ലായിരുന്നു തന്റെ വീട്ടിലെ സ്ഥിതി. ആ നിമിഷത്തില്‍ മനുവിന്റെ അമ്മയുടെ മകനായിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി. ഈശ്വരാ മനുവിന്റെ വിഷമം കാണുമ്പോള്‍ ആ അമ്മയും കൂടി കാശെടുത്ത ആളിനെ ശപിക്കുമല്ലോ.. രമേഷിന്റെ കൊച്ചു ചിന്തകൾ കാടുകയറി.

അന്ന് മനു ഒരുപാട് കരഞ്ഞു, പക്ഷെ പിന്നീട് അവന്‍ അതിനെക്കുറിച്ച് ഒന്നും പറയുന്നത് കേട്ടിട്ടില്ല. പക്ഷെ താനോ, എപ്പോഴൊക്കെ മനുവിനെ പറ്റി ഓര്‍ക്കുമ്പോഴും കുറ്റബോധം കൊണ്ട് നീറി നീറി. പലപ്പോഴും മനുവിനോട് എല്ലാം തുറന്നുപറയണം എന്ന് കരുതിയിട്ടുണ്ട്. പക്ഷെ കഴിയുന്നില്ല. ഒരു പക്ഷെ തന്റെ ജീവിതാവസാനം വരെയും ഈ വേദനയും ഉള്ളിലൊതുക്കൈ നടക്കണമായിരിയ്ക്കും..............

രമേഷ് ചിന്തകളിൽ നിന്നുണർന്നു.

*******************************************************************************************************
രമേശിന്റെ വിഷമം അറിയുന്ന വ്യക്തി എന്ന നിലയില്‍ ഞാന്‍ അവനോട് മനുവിന്റെ കൂടെ കാര്യങ്ങള്‍ സംസാരിയ്ക്കനാണ് ഉപദേശിച്ചത്. എന്റെ അഭിപ്രായം ശരിയാണോ ?? പറയൂ....................
*******************************************************************************************************
അപ്പുവേട്ടന്‍ തിരുത്തിത്തന്ന കഥയാണിത്, ഞാന്‍ പോസ്റ്റ് ചെയ്തത് വായിച്ചിട്ട് എല്ലാവര്‍ക്കും ഒരു കണ്‍ഫ്യൂഷന്‍ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ഇരിയ്ക്കുകയായിരുന്നു. അതുകൊണ്ട് തരാനുദ്ദേശിയ്ക്കുന്ന തല്ലില്‍ പാതി ആ മാന്യദ്ദേഹത്തിന് സമര്‍പ്പിച്ചാലും

രാജയ്ക്ക് ബാഷ്പാഞ്ജലികള്‍  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : ,

അങ്ങനെ രാജയും യാത്രയായി...

നീണ്ട ഒന്നര വര്‍ഷത്തെ വിരഹ വേദനയുമായി കാഴ്ചക്കാരുടെ മുന്നില്‍ നിന്നിരുന്ന രാജ വേദനകളില്ലാത്ത ലോകത്തിലേയ്ക്ക് യാത്രയായി. അതോടെ തിരുവനന്തപുരം മൃഗശാലയില്‍ ജിറാഫ് കൂടൊഴിഞ്ഞു :(



ഒന്നര വര്‍ഷം മുന്‍പ് രാജയുടെ കൂട്ടുകാരി മോളി രാജയോട് വിടപറഞ്ഞിരുന്നു.




3 ദിവസം മുന്‍പ് എന്റെ കൂട്ടുകാരന്‍ ശ്രീജിത്ത് എടുത്ത രാജയുടെ ചിത്രം


ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായിക്കാണാം.

എന്റെ ഓണം ഇവരോടൊപ്പം  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : , , ,

എന്റെ ഇത്തവണത്തെ ഓണം ഈ കുട്ടുകാരോടൊപ്പം


ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കൂ :)

ജിമെയില്‍ മലയാളം  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : , , ,

ജിമെയില്‍ മലയാളം എങ്ങനെയുണ്ട് :)
ഇതുവരെ കാണാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ , ജിമെയില്‍ സെറ്റിംഗ്സില്‍ ലാംഗ്വേജ് മലയാളം തിരഞ്ഞെടുത്താല്‍ കാണാം

ഇന്ത്യാ-പാക് ഫ്ലാഗ് മീറ്റിംഗ്  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : , ,

ലോകാസമസ്താ സുഖിനോ ഭവന്തു : തുടര്‍ച്ച.......





വാഗായില്‍ പാക് റോക്കറ്റാക്രമണം : (mathrubhumi.com)
ഇന്ത്യ-പാക് അതിര്‍ത്തിയായ വാഗായില്‍ പാക് സൈന്യം ഇന്ത്യന്‍ പ്രദേശത്തേയ്ക്ക് റോക്കറ്റ് ആക്രമണം നടത്തി. ഇന്ത്യന്‍ സൈന്യം തിരിച്ചുവെടിവെച്ചു. ആര്‍ക്കും പരിക്കില്ല. വാഗായ്ക്ക് സമീപത്തെ വയലുകളിലാണ് പാക് റോക്കറ്റുകള്‍ പതിച്ചത്. പാക് നടപടിയില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു.



ഇന്നത്തെ മിസൈല്‍ ആക്രമണം കൂടിയായപ്പോള്‍ വാഗ അതിര്‍ത്തിയില്‍ ഫ്ലാഗ് മീറ്റിംഗ് വിളിച്ചിട്ടുണ്ട്...........



അതിര്‍ത്തിയില്‍ എന്നും വൈകുന്നേരം നടക്കാറുള്ള Border Ceremony

ലോകാസമസ്താ സുഖിനോ ഭവന്തു :  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : ,

സമത്വം, സാഹോദര്യം, സഹനശക്തി, അഹിംസ, ചേരിചേരാനയം, നമ്മുടെ ഭാരതം ഉയര്‍ത്തിപിടിയ്ക്കുന്ന ഒരുപാട്‌ ആദര്‍ശങ്ങള്‍ , എല്ലാം ഒന്നിനൊന്നു തകര്‍പ്പന്‍. അല്ലാ എനിയ്ക്കൊരു സംശയം ഈ സഹനശക്തി എന്ന് പറയുന്ന സാധനം എന്താണ് "ഒരുത്തന്‍ വന്നു നമ്മുടെ മുക്കില്‍ കൊഴിത്തുവല്‍ കൊണ്ടു കുത്തുമ്പോ തുമ്മാതിരുന്നിട്ടു , കണ്ടോ കണ്ടോ ഞാന്‍ തുമ്മിയില്ലല്ലാ എന്ന് പറയുന്നതാണാ ???? " എന്നാല്‍ ആ ടൈപ്പ് സഹനശക്തി ഭാരതീയനായ എനിയ്ക്കില്ല... ഉറങ്ങിക്കിടക്കുന്ന എന്റെ മുക്കില്‍ തുവലല്ല ഒരു രോമം കേറ്റിയാലും അവന്റെ കൂമ്പിനിട്ടു ചവിടുന്നതാ എന്നെപ്പോലുള്ളവരുടെ ശീലം.
ഇവനിതെന്തിനാ ഇങ്ങനെ തിളയ്ക്കുന്നെ എന്നാണോ ആലോചിക്കുന്നത് , എങ്ങനെ ദേഷ്യം(വിഷമം) വരാതിരിയ്ക്കും ഓരോ ദിവസവും കാണുന്ന വാര്‍ത്തകള്‍ :

**********************************************************************************************************************
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം : (malayalam.webdunia.com)
ഇന്ത്യ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യം വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. ജമ്മുവിലെ രണ്ട് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ സൈന്യം പ്രകോപനമൊന്നുമില്ലാതെ മോര്‍ട്ടാറുകളും റോക്കറ്റുകളും തൊടുത്തുവിട്ടു. അന്താരാഷ്ട്ര അതിര്‍ത്തിക്ക് അടുത്ത് ആര്‍ എസ് പുരയിലും പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് അടുത്ത് മാന്‍ഡിയിലുമാണ് പാക്സൈന്യം ആക്രമണം നടത്തിയത്. ആക്രമണങ്ങള്‍ രണ്ടും ഒരു മണിക്കൂറിനുള്ളിലായിരുന്നു എന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. അടുത്തകാലത്ത് പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് ഇരു വിഭാഗവും ഫ്ലാഗ് മീറ്റിംഗ് നടത്തിയിരുന്നു.

അതിര്‍ത്തികടന്ന് ഇന്ത്യന്‍ ജവാനെ വധിച്ചു :(thatsmalayalam.oneindia.in)
നിയന്ത്രണ രേഖ ലംഘിച്ച്‌ പാക്‌ സൈനികര്‍ ഇന്ത്യന്‍ ജവാനെ വെടിവെച്ചു കൊന്നു. അഞ്ച്‌ വര്‍ഷമായി നിലനില്‌ക്കുന്ന വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ്‌ പാക്‌ സൈന്യം കുപ്‌വാര മേഖയില്‍ സൈനിക നീക്കം നടത്തിയിരിക്കുന്നത്‌.കാര്‍ഗില്‍ യുദ്ധത്തിന്‌ ശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറാണ്‌ പാകിസ്‌താന്‍ ഏകപക്ഷീയമായി ലംഘിച്ചിരിയ്‌ക്കുന്നത്‌. പാക്‌ സൈനികര്‍ അതിര്‍ത്തി രേഖ മറികടന്ന്‌ 650 ഓളം അടി ഉള്ളിലേക്ക്‌ കയറിയതായും വക്താവ്‌ വെളിപ്പെടുത്തി. എന്നാല്‍ ഏറ്റുമുട്ടലിനെക്കുറിച്ച്‌ യാതൊരു വിവരവുമില്ലെന്നാണ്‌ ഇക്കാര്യത്തില്‍ പാകിസ്‌താന്റെ പ്രതികരണം.

ചൈനീസ് കോപ്റ്റര്‍ അതിര്‍ത്തി ലംഘിച്ചു : (metrovaartha.com)
അതിര്‍ത്തി ലംഘിച്ചു ജമ്മു- കശ്മീരില്‍ കടന്ന ചൈനീസ് ഹെലികോപ്റ്റര്‍ ടിന്നിലടച്ച ഭക്ഷണം താഴേക്കിട്ടു. ഒരിക്കലല്ല, രണ്ടുതവണ. സംഭവം കഴിഞ്ഞ ജൂണ്‍ 21ന്. ഹിമാലയന്‍ നഗരം ചുമറിനു വടക്കുള്ള തരിശുഭൂമിയാലണു ഭക്ഷണപ്പൊതികളിട്ടത്. ഇന്ത്യന്‍ പ്രതിരോധകേന്ദ്രങ്ങള്‍ വിവരമറിഞ്ഞെത്തിയപ്പോഴേക്കും ചൈനീസ് കോപ്റ്ററുകള്‍ അതിര്‍ത്തി കടന്നു മറഞ്ഞിരുന്നു. നിയന്ത്രണ രേഖ സംബന്ധി ച്ച് ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന മേഖലയാണിത്. ഈ മാസം 26 തവണയും ഈ വര്‍ഷം 226 തവണയും ചൈനീസ് പട്രോള്‍ സംഘം അതിര്‍ത്തി ലംഘിച്ചുവെന്നും സൈന്യത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഡാക്കില്‍ ചൈനീസ് കടന്നുകയറ്റം : (malayalam.webdunia.com)
ചൈന ഹെലികോപ്ടറുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനു പിന്നാലെ ചൈനയുടെ സൈന്യവും അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്ത് കടന്നുകയറി. ലഡാക്ക് പ്രദേശത്ത് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് 1.5 കിലോമീറ്ററോളം ഉള്ളില്‍ കടന്ന വിദേശ സൈനികര്‍ പാറകളിലും മറ്റും ചുവന്ന ചായം തേച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയായി ഇരു രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള മൌണ്ട് ഗയയ്ക്ക് 1.5 കിലോമീറ്റര്‍ ഉള്ളിലേക്കാണ് ചൈനയുടെ സൈനികര്‍ കടന്നു കയറിയത്. ഇവിടെയുള്ള പാറകളിലും മറ്റും ചുവന്ന ചായം സ്പ്രേ ചെയ്യുകയായിരുന്നു എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ജൂലൈ 31 ന് ആണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ സുലുംഗ് ചുരത്തില്‍ പട്രോളിംഗ് നടത്തുന്ന സംഘം പാറകളില്‍ ചുവന്ന ചായം തേച്ചിരിക്കുന്നത് കണ്ടെത്തിയത്. പാറകളില്‍ “ചൈന” എന്ന് എഴുതിയിട്ടുള്ളതായും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമായാണ് ചൈനയുടെ സൈന്യം ഈ പ്രദേശത്ത് അതിര്‍ത്തി ലംഘനം നടത്തുന്നത്. ജമ്മു കശ്മീരിലെ ലഡാക്ക്, ഹിമാചലിലെ സ്പിതി, ടിബറ്റ് എന്നീ മൂന്ന് പ്രദേശങ്ങള്‍ ഒന്നിച്ചു ചേരുന്ന സ്ഥലമാണ് മൌണ്ട് ഗയ. ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് സൈന്യം പ്രതികരിച്ചിട്ടില്ല. ചൈനീസ് ഹെലികോപ്ടറുകള്‍ ചുമാറില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചത് ജൂണിലായിരുന്നു. ഇത് കോപ്ടറിന്റെ സഞ്ചാര നിയന്ത്രണ സംവിധാനത്തില്‍ തകരാര്‍ പറ്റിയതുകൊണ്ടായിരിക്കാം എന്ന് ഇന്ത്യന്‍ സൈന്യം സംശയം പ്രകടിപ്പിച്ചിരുന്നു.

ഭടന്‍മാര്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ല: ചൈന (manoramaonline.com)
ചൈനീസ്‌ ഭടന്മാര്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ചൈന നിഷേധിച്ചു. ചൈനീസ്‌-ഇന്ത്യന്‍ രാജ്യാന്തര അതിര്‍ത്തി പ്രദേശത്ത്‌ ഒന്നര കിലോമീറ്റര്‍ ഉള്ളിലേക്കു കടന്നുകയറി പാറക്കെട്ടുകളില്‍ ചുവന്ന സ്പ്രെ പെയിന്റ് അടിയ്ക്കുകയും ചൈന എന്നെഴുതുകയും ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ ചൈന നിഷേധിച്ചു. അത്തരമൊരു ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇന്ത്യയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് ചൈന അറിയിച്ചു.

******************************************************************************************************************

ജമ്മുവില്‍ പോസ്റ്റിംഗ് കിട്ടിയ കൂട്ടുകാരന്‍ "അടുത്തതവണ കാണാന്‍ പറ്റുമോന്നറിയില്ലെടാ എന്നാണ്" പറഞ്ഞിട്ടുപോയത് .

വേറൊരുകൂട്ടുകാരന്റെ ട്വിറ്റെര്‍ അപ്ഡേറ്റ്

"Forget to mention tht I had a talk with my Chinese colleagues on LOC issue. Surprisin they r nt even aware of the 1996 LOC agreement."

"They still think tht Arunachal is a part of china. And there is still a lot fuss abt the same on local Chinese media"


നമ്മളുള്‍പ്പെടുന്ന കോടികളുടെ സുരക്ഷയ്ക്കും സമാധാനത്തിനും അതിര്‍ത്തിയില്‍ ജാഗ്രതയോടെ കാത്തിരിയ്ക്കുന്ന ജവാന്‍മാരുടെ സുരക്ഷയ്ക്കായി, നമ്മുടെ ഭരണകൂടം ഈ വിഷയത്തില്‍ ഗൌരവം ഉള്‍ക്കൊണ്ട് എന്തെങ്കിലും നടപടി കൈക്കൊള്ളുമോ ????





ധീരജവാന്‍മാര്‍ക്കായി ...............

മമ്മൂട്ടിയെന്ന ബെര്‍ളി തോമസ്  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : , ,

കൊട്ടോട്ടിക്കാരന്റെ ബ്ലോഗില്‍ നിന്നും പാഞ്ഞത് മമ്മൂട്ടിയുടെ സ്നേഹപൂര്‍വ്വത്തിലേയ്ക്കാണ്... feedburner വഴി ഇമെയില്‍ കൊടുത്തപ്പോള്‍ അതാ വന്നു ബെര്‍ളി തോമസിന്റെ മെയില്‍.....

from FeedBurner Email Subscriptions
sender-time Sent at 10:20 AM (UTC). Current time there: 12:00 PM. ✆
reply-to berlyt@gmail.com
to rakeshnair2005@gmail.com
date Mon, Aug 31, 2009 at 10:20 AM
subject Activate your Email Subscription to: സ്നേഹപൂര്‍വം മമ്മൂട്ടി | Mammootty with love
mailed-by feedburner.bounces.google.com
signed-by google.com

Hello there,

You recently requested an email subscription to സ്നേഹപൂര്‍വം മമ്മൂട്ടി | Mammootty with love. We can't wait to send the updates you want via email, so please click the following link to activate your subscription immediately:

http://feedburner.google.com/fb/a/mailconfirm?k=78ltJjr9OBcbHsCUD9BmJC78yS8

(If the link above does not appear clickable or does not open a browser window when you click it, copy it and paste it into your web browser's Location bar.)

As soon as your subscription is active, FeedBurner will send a daily email message if സ്നേഹപൂര്‍വം മമ്മൂട്ടി | Mammootty with love has new content.

If you did not request this subscription, or no longer wish to activate it, take no action. Simply delete this message and that will be the end of it.

Cheers,

സ്നേഹപൂര്‍വം മമ്മൂട്ടി | Mammootty with love


ഉടനെ ഓടി ബെര്‍ത്തരങ്ങളിലെയ്ക്ക് അവിടെയും feedburner വഴി ഇമെയില്‍ കൊടുത്തു , അപ്പോഴും കിട്ടി ബെര്‍ളി തോമസിന്റെ മെയില്‍ ......


from FeedBurner Email Subscriptions
sender-time Sent at 10:35 AM (UTC). Current time there: 12:04 PM. ✆
reply-to berlyt@gmail.com
to rakeshnair2005@gmail.com
date Mon, Aug 31, 2009 at 10:35 AM
subject Activate your Email Subscription to: ബെര്‍ളിത്തരങ്ങള്‍ ©
mailed-by feedburner.bounces.google.com
signed-by google.com

Hello there,

You recently requested an email subscription to ബെര്‍ളിത്തരങ്ങള്‍ ©. We can't wait to send the updates you want via email, so please click the following link to activate your subscription immediately:

http://feedburner.google.com/fb/a/mailconfirm?k=dGgMuEPJRxoUFGXXeNgOtN20OsI

(If the link above does not appear clickable or does not open a browser window when you click it, copy it and paste it into your web browser's Location bar.)


അല്ല അപ്പൊ എന്താ ഈ പരിപാടി.......
മമ്മൂട്ടിയുടെ ബ്ലോഗ് എന്ന് നാമറിയുന്നത് ബെര്‍ളിയുടെ ബ്ലോഗ് ആണോ ? അതോ മമ്മൂട്ടിയ്ക്കായി ബ്ലോഗെഴുതുന്നത് ബെര്‍ളിയാണൊ?

ബെര്‍ളിയില്‍ നിന്നും ഇതിനൊരു വിശദീകരണം പ്രതീക്ഷിയ്ക്കുന്നില്ല, പക്ഷേ ലക്ഷക്കണക്കിന് ആരാധകരുള്ള ഒരു മഹാനടനില്‍ നിന്നും ഞങ്ങള്‍ ഇതിനു ഒരു മറുപടി പ്രതീക്ഷിയ്ക്കുന്നു.

സ്വാതന്ത്ര്യദിനാശംസകള്‍  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : ,

ഇന്ന് ഞാനും എന്റെ കൂടെയുള്ള തലമുറയും കാണിക്കുന്ന സ്വാതന്ത്ര്യ കോലാഹലം കണ്ട് നെടുവീര്‍പ്പിടുന്ന ഒരു കൂട്ടം ധീരദേശാഭിമാനികളുടെ ആത്മാക്കള്‍ക്കായി ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.




ആഗസ്റ്റ് 15 1947 ആദ്യമായി ഭാരതമാതാവിന്റെ സ്വാതന്ത്രദിനം നമ്മള്‍ ആഘോഷിച്ചു. ആ മഹാദിനത്തിലെടുത്ത ഏതാനും ചിത്രങ്ങള്‍ ഫോര്‍വേര്‍ഡ് ആയിക്കിട്ടി. നിങ്ങളുമായി പങ്കുവെയ്ക്കട്ടെ :)








പേരുകളില്‍ കൂടി പോലും നമ്മള്‍ അറിഞ്ഞിട്ടില്ലാത്ത സ്വാതന്ത്ര്യസമരസേനാനികള്‍. ഇവരുടെ കണ്ണുകളില്‍ കാണുന്ന പ്രത്യാശയും പ്രതീക്ഷയും നാളെയിലെ നല്ലൊരു ഭാരതം എന്നതായിരുന്നു. പക്ഷേ അവരുടെ ആത്മാക്കളോട് നീതി പുലര്‍ത്താന്‍ നമ്മുടെ തലമുറയ്ക്ക് കഴിയുന്നുണ്ടോ ?????????
ചിന്തിക്കണം, ഞാനും നീയും അവനും ഇവനും നമ്മളും നിങ്ങളും , എല്ലാവരും ഒരു ഭാരതീയനായി ചിന്തിക്കണം.

സ്വതന്ത്ര്യം എന്നതു ആരുടെയും അവകാശങ്ങള്‍ക്ക് മേലെയുള്ള കടന്നുകയറ്റമാകരുത്.

സ്നേഹത്തോടെ
രാകേഷ്.ആര്‍

യാഹൂ ഹൂ ഹൂ .................... പാട്ടുപെട്ടി  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : ,

യാഹൂവിന്റെ വക പുതിയ സമ്മാനം

യാഹൂ മീഡിയ പ്ലെയര്‍

വല്ലതും പിടികിട്ടിയാ , ഇല്ലേ , ഹല്ലാ പിന്നെ, ചേട്ടന്മാരെ ചേച്ചിമാരെ നിങ്ങളുടെ ബ്ലോഗില്‍ പാട്ടുകള്‍ കുത്തി നിറയ്ക്കാന്‍ സുവര്‍ണാവസരം യാഹൂ ഒരുക്കുന്നു. സംഭവം ഒരു ഓണ്‍ലൈന്‍ മീഡിയ പ്ലെയര്‍ ആണ്. അത് നിങ്ങളുടെ ബ്ലോഗില്‍ ഉള്‍പ്പെടുത്തിയാല്‍ mp3 ഫയലുകള്‍ പ്ലേ ചെയ്യിക്കാം.
നിങ്ങള്‍ ചെയ്യേണ്ടത്‌ ഇത്രമാത്രം , പുതിയ പോസ്റ്റ്‌ ഓപ്ഷന്‍ എടുക്കുക അതില്‍ edit html ല്‍ ക്ലിക്കുക . എന്നിട്ട് ഏറ്റവും മുകളിലായി ഈ കോഡ് ചേര്‍ക്കുക.




അതിനു ശേഷം mp3 ലിങ്കുകള്‍ കൊടുത്താല്‍ അതെല്ലാം പ്ലേ ചെയ്യാന്‍ പറ്റുന്ന ലിങ്കുകളായി മാറും. ഉദാഹരണത്തിന്


എന്ന ലിങ്ക് ഇങ്ങനെ മാറി (ആദ്യം കാണുന്ന പ്ലേ ബട്ടണ്‍ ശ്രദ്ധിക്കുക)



ഇങ്ങനെ എത്ര പാട്ടുകള്‍ വേണമെങ്കിലും ചേര്‍ക്കാം

മഹാഭാരത ഗാനം കേള്‍ക്കാന്‍ അല്ലെങ്കില്‍ ഞാന്‍ യാഹൂ മീഡിയ പ്ലെയര്‍ ഉപയോഗിച്ചിരിയ്ക്കുന്നത് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പുതിയ സിനിമ ഋതുവിലെ പാട്ടുകള്‍ :)


Theme
Kukuku Theevandi
Pularumo Raavoliyumo
Vennal Kaattil
Theme

ഫേസ് ബുക്ക്‌ മലയാളം  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : , ,

ഇത് കണ്ടാല്‍ എന്തെങ്കിലും തമാശ തോന്നുന്നുണ്ടോ :)




എന്നാല്‍ ഇതും കൂടി നോക്കിക്കേ


ചില കാഴ്ചകള്‍ (കര്‍ശനമായി നിരോധിച്ചിരിയ്ക്കുന്നു)  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : ,

ചെറായി ബ്ലോഗ്‌ മീറ്റ്‌ ചിത്രങ്ങള്‍  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : , ,

എല്ല്ലാവരും ദിദിലേ വരിക

ഓ എന്തോന്നെഡായ് ഇതൊരു മീറ്റ് ആണോ ?????  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : ,

ഏകദേശം ഒരു മാസത്തോളമായി മീറ്റ്‌ ഈറ്റ്‌ എന്നെല്ലാം പറഞ്ഞോണ്ടിരിക്കാന്‍ തുടങ്ങിയിട്ട്. അങ്ങനെ അവസാനം വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ എന്നും പാടി ആ സുദിനം വന്നെത്തി. ജൂലൈ 26 ഞാറാഴ്ച, വിശ്വപ്രസിദ്ധമായ (അല്ലെങ്കില്‍ ബൂലോക പ്രസിദ്ധമായ)"ചെറായി ബ്ലോഗേര്‍സ് മീറ്റ്" നടക്കുന്ന സുദിനം(ബുഹ് ഹ ഹ ഹ).

26 ന് ആണ് മീറ്റെങ്കിലും ഏകദേശം രണ്ടാഴ്ച മുന്‍പേ തയ്യാറെടുപ്പ് തുടങ്ങി :). മീറ്റെന്ന് ഒരു വാക്ക് എവിടെയെങ്കിലും കണ്ടാല്‍ പേ പിടിച്ച പട്ടിയെപ്പോലെ അവിടെല്ലാം ഞാന്‍ ഓടിനടന്നു. അടയാളം വെയ്ക്കുംപോലെ അവിടവിടെ കമന്റുകയും ചെയ്തു. കൊട്ടോട്ടിക്കാരനോടു മീറ്റില്‍ മീറ്റാം എന്ന് പറഞ്ഞു. ഹരീഷേട്ടനെ വിളിച്ച് , മഹാസംഭവമായ ഈ വേദ വ്യാസന്‍ ബൂലോക മീറ്റിനെത്തുന്നതാണ് എന്ന് പ്രഖ്യാപിച്ചു.

അങ്ങനെ നോക്കിയപ്പൊ പരിചയമുള്ള ഒരു സ്ഥലപ്പേര് ബൂലോകത്തുകിടന്ന് വിഹരിക്കുന്നു (പോങ്ങുംമുടന്‍). പാവമല്ലേ ഈയുള്ളവനെ പരിചയപ്പെടാന്‍ ഒരു അവസരം കൊടുക്കാം എന്ന് കരുതി ഒരു മെയില്‍ അയച്ചു. ങ്ങേ ഹേ അങ്ങേര്‍ക്ക് വല്ലകുലുക്കവുമുണ്ടാ, ഒടുക്കത്തെ മൊട. ഹരീഷേട്ടന്റെ പോസ്റ്റില്‍ ഒരു കമന്റ്, "നീയാണാടെ അപ്പീ എനിക്കു മെയില്‍ അയച്ച വേദവ്യാസന്‍". ദാണ്ട കിടക്കണ്, ഈ ബൂലോകത്ത് ഞാനറിയാതെ വേറേതു വ്യാദവ്യാസനണ്ണാ . ഓ തന്നണ്ണാ തന്നെ എന്നുപറഞ്ഞ് ഒരു മറുപടി കമന്റ് കൊടുത്ത് കഴിഞ്ഞപ്പോ ആകെ കണ്‍ഫ്യൂഷ്യനിസം, മീറ്റിനെങ്ങനെ പോകും. ഒറ്റയ്ക് ഒരിടത്തും പോവല്ല് , പിള്ളാര് പിടിത്തക്കാര്‍ പിടിച്ചോണ്ട് പോകും എന്ന് നല്ലപ്രായത്തില്‍ അമ്മ ധൈര്യം തന്ന് വളര്‍ത്തിയതുകൊണ്ടാണെന്ന് തോന്നുന്ന് , ആലോചിച്ചപ്പ ആകെ ഒരു രോമാഞ്ചം .... പോരാത്തതിന് മീറ്റിന് ചാവേര്‍, സുനാമി, തീവ്രവാദി, മിതവാദി ഇതൊന്നുമല്ലാതെ തോന്ന്യാസിയും , രോമാഞ്ചം ഡബിള്‍, ത്രിബിള്‍....സ്വാഹ. ആര്‍ക്കെങ്കിലും ഒറ്റയ്ക്ക് പോകാന്‍ പേടിയുണ്ടാ എന്ന് അറിയാന്‍ ഒരു കമന്റിട്ട് മൊബൈല്‍ നമ്പരും കൊടുത്തു. അടുത്ത സെക്കന്റില്‍ വിളി വന്നു.

ശ്രീകണ്ഠകുമാര്‍ പിള്ള (ശ്രീ@ശ്രേയസ്സ്) ആയിരുന്നു ആ പഹയന്‍. ശ്രീയൊടു സംസാരിക്കുമ്പോള്‍ അടുത്ത കോള്‍, എന്റമ്മേ ഇത്രേം പേടിത്തൊണ്ടന്‍മാരോ ;). കേരളാ ഫാര്‍മര്‍ ചേട്ടനായിരുന്നു രണ്ടാമത്തെ ആള്‍. ഞാന്‍ പോങ്ങുവിന്റെ കമന്റ് കണ്ടപ്പോള്‍ വിചാരിച്ച് ഭവാന്‍ ഉടനെ എന്നെ വിളിക്കുമെന്ന്. അങ്ങനെ ആരാണെന്ന് മനസ്സിലായോ എന്ന് ചോദിച്ച ഫാര്‍മറേട്ടനോടു കൊച്ച് കള്ളാ പോങ്ങുവല്ലേ എന്ന് ചോദിക്കേണ്ടിവന്നു. ഉടന്‍ കിട്ടി തലയ്ക്ക് കൊട്ട്, "വേറെയും പലരും ഈ ബൂലോകത്തുണ്ട് ". തൃപ്തിയായി, പിന്നെ വിട്ടുകൊടുക്കാന്‍ പറ്റുമോ ഉടന്‍ പ്ലേറ്റ് മാറ്റി. "അങ്കിള്‍ അല്ലെ , എനിക്കറിയാം", വീണ്ടും കൊട്ട്, അല്ല ഇതു വേറെ ആളാണ്. പിന്നെ യയാതി ദൈവങ്ങളെ മനസ്സില്‍ ധ്യാനിച്ച് തുറുപ്പ് ഗുലാന്‍ (ഇതും ചീറ്റിയാല്‍ സംഗതികളെല്ലാം പുറത്തായി ഈ റിയാലിറ്റി ഷോ അവസാനിപ്പിക്കേണ്ടിവരും) കേരളാ ഫാര്‍മര്‍.... അപ്പോള്‍ മറുവശത്തൊരു ചിരി :). "ഖള്ളന്‍ ഖണ്ടു പിടിച്ചു".

ഇവരോടെല്ലാം സംസാരിച്ചപ്പോള്‍ കിട്ടിയ അറിവ്.

തിരുവന്തോരം ഏരിയാ കമ്മറ്റീന്ന് ആകെ 6 ബ്ലോഗേര്‍സ് 1 ബ്ലോഗറല്ലാത്തയാള്‍. എല്ലാവരും ജനശതാബ്ദി എക്സ്പ്രസില്‍ വരുന്നു. നന്നായി ഞാന്‍ മാത്രം റിസര്‍വ് ചെയ്തില്ല.

1. അങ്കിള്‍ (ചന്ദ്രകുമാര്‍)
2. അങ്കിളിന്റെ ആന്റി (അല്ല നമ്മുടെ ആന്റി അങ്കിളിന്റെ ഭാര്യ)
3. കേരളാ ഫാര്‍മര്‍ (ചന്ദ്രശേഖരന്‍ നായര്‍)
4. വെള്ളായണി വിജയന്‍
5. ശ്രീ@ശ്രേയസ്സ് (ശ്രീകണ്ഠകുമാര്‍ പിള്ള)
6. വേദ വ്യാസന്‍ (രാകേഷ് ആര്‍)


വേറൊരു സംഭവം കൂടി തിരുവനന്തപുരത്ത് നിന്നും ഉണ്ടെന്ന് കേട്ടു , അപ്പൂട്ടന്‍ (പ്രശാന്ത്). പക്ഷെ അപ്പൂട്ടന്റെയോ, പോങ്ങേട്ടന്റെയോ ഒരു വിവരവുമില്ല. പിന്നീട് വളരെ പെട്ടെന്നായിരുന്നു സംഭവങ്ങള്‍ , ഓഫീസില്‍ അടുത്തിരിക്കുന്ന കൂട്ടുകാരിയോട് പറഞ്ഞ് അങ്ങോട്ടും ഇങ്ങോട്ടുമുള്ള ടിക്കറ്റ് ഒപ്പിച്ചു.

അങ്ങനെ 26 ഞായര്‍ രാവിലെ ശുഭമുഹൂര്‍ത്തത്തില്‍ ഞാന്‍ കുളിച്ചൊരുങ്ങി, സുന്ദരക്കുട്ടപ്പനായി, വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ എത്തി. ജനശതാബ്ദി ഇതാ വന്നുകൊണ്ടിരിക്കുന്നു എന്ന് മൈക്കിലൂടെ ചേച്ചി വിളിച്ച് പറയുന്നു. ഞാന്‍ ചാടിക്കയറി. D1 106 കണ്ടുപിടിച്ചു , അവിടെയിരുന്ന ഒരു മനുഷ്യനെ ഓടിച്ച് വിടുകയും ചെയ്തു. സമാധാനമായി. ഇനി നമ്മുടെ കൂട്ടുകാരെ വിളിക്കാം. ശ്രീ@ശ്രേയസ്സിനെ വിളിച്ചു. അവരും D1 ആണെന്ന്. ഇപ്പോ മനസ്സിലായോ ഹരീഷേട്ടന്‍ ബ്ലോഗീശ്വരന്മാരേയും ബ്ലോഗീശ്വരിമാരേയും പ്രാര്‍ത്ഥിച്ചതിന്റെ ഫലം. :). ശ്രീ കൈ വീശിക്കാണിച്ചു, ഞാനും കാണിച്ചു. അങ്ങോട്ട് ചെല്ലണോ, എല്ലാം തഴക്കവും പഴക്കവും വന്ന ബ്ലോഗര്‍മാര്‍, അതു മാത്രമല്ല എല്ലാരും മൂപ്പില്‍സ് ആണ് (ശ്രീയെ കൂട്ടിയില്ല).

അവിടെ എത്തിയപ്പോഴല്ലെ മനസ്സിലായത്, ബൂലോകത്ത് പ്രായത്തിന് ഒരു സ്ഥാനവുമില്ല, ഇവര്‍ നമ്മളെ കടത്തി വെട്ടുന്ന പയ്യന്‍സ്. വെള്ളായണി ചേട്ടന് ആകെ ഒരു മസ്സില്‍ പിടിത്തം,പക്ഷെ കുറച്ചു കഴിഞ്ഞപ്പഴാ മനസ്സിലായത് അദ്ദേഹത്തിന്, ഞാനും ഒരു ബ്ലോഗറാണെന്ന് മനസ്സിലായില്ല (കഷ്ടം കാലത്തിന്റെ ഒരു പോക്കെ). അങ്കിളും ശ്രീയും ഫാര്‍മര്‍ചേട്ടനും കൂടി പുതിയ ടെക്നോളജി വിവരങ്ങള്‍ പങ്കു വെയ്ക്കുന്നു. ഞാന്‍ പതിയെ അവിടെ നിന്നും വലിഞ്ഞ് വാതില്‍ക്കല്‍ പോയി നിന്നു രണ്ടു മൂന്ന് പടം പിടിച്ചു. കുറച്ച് കഴിഞ്ഞപ്പോ വിജയന്‍ചേട്ടനും ശ്രേയസ്സും കൂടി വാതില്ക്കല്‍ വന്നു സംസാരം തുടര്‍ന്നു. അങ്ങനെ കുമ്പളം എന്ന റെയില്‍വേ സ്റ്റേഷന്‍ കണ്ട ശ്രേയസ്സിന്റെ കമന്റ് "മത്തന്‍ കുത്തിയാല്‍ കുമ്പളം മുളയ്ക്കുമോ".

എറണാകുളം സൌത്തിലിറങ്ങി, ബൂലോകരെ വഹിച്ച D1 ന് നന്ദി രേഖപ്പെടുത്തി ഒരു ഫോട്ടോയും എടുത്ത് നടന്നു. എല്ലാവരും ഒളിപ്പിച്ച് വെച്ചിരുന്ന ക്യാമറകള്‍ പുറത്തെടുത്ത് പടം പിടിത്തം തുടങ്ങി. മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ പറ്റാത്തതിന്റെ നിരാശ ഫാര്‍മര്‍ ചേട്ടന്റെ മുഖത്ത് തെളിഞ്ഞ് കാണാമായിരുന്നു. അതിനിടയിലും എനിക്കിട്ട് കൊട്ടാന്‍ മറക്കുന്നില്ല. വെള്ളായണി ചേട്ടനോടു ഫാര്‍മറേട്ടന്റെ കമന്റ്, "ഞാന്‍ ഈ വേദ വ്യാസനെന്നൊക്കെ കേട്ടപ്പോ , താടിയൊക്കെ വളര്‍ത്തിയ ഒരുത്തനെന്നാ കരുതിയെ , ഇതിപ്പൊ ഒര് പീക്കിരി ചെക്കന്‍.". പ്രീ പെയ്ഡ് ഓട്ടോ ക്യൂ കണ്ടപ്പോ എല്ലരും കൂടി വെളിയിലിറങ്ങി, ഓട്ടോ തേടി യാത്രയായി. ഹൈക്കോര്‍ട്ട് എന്ന് കേള്‍ക്കുമ്പൊ ഓട്ടൊക്കാരെല്ലാം മുഖം തിരിക്കുന്നു. ഇനിയിപ്പൊ മീറ്റ് മുടക്കാന്‍ ഓട്ടോക്കാരും തീരുമാനിച്ചോ ???? അപ്പോള്‍ രണ്ട് ഓട്ടൊകള്‍ മുട്ടിയുരുമ്മി നില്ക്കുന്നതു കണ്ട് എല്ലാരും അവിടെ പാഞ്ഞെത്തി, ചാടിക്കയറി :),ഓട്ടോച്ചേട്ടന്‍മാര്‍ക്ക് പറ്റില്ലാന്ന് പറയാന്‍ അവസരം കൊടുത്തില്ല.

ഹൈക്കോര്‍ട്ടില്‍ നിന്നും ചെറായി ബസില്‍ കയറി, ദേവസ്വം നടയിലിറങ്ങി. ഓട്ടോയ്ക്കായി ചെന്നപ്പോള്‍ പാലം പണി കാരണം ചുറ്റി പോകണം എന്ന്. ശരി എന്തായാലും താമസ്സിച്ചു ഇനി ചുറ്റെങ്കില്‍ ചുറ്റ്. ഓട്ടോയില്‍ കയറി അമരാവതി എന്ന് പറഞ്ഞപ്പൊ, ഡ്രൈവറുടെ ചോദ്യം, "സുഹൃദ് സംഗമത്തിനാണോ എന്ന്". അത് കേട്ട് ശ്രീ@ശ്രേയസ്സ് കോരിത്തരിച്ചിരിയ്ക്കുന്നു. ആകെ ഒരു ആവേശം.കായലിനിടയ്ക്കൂടെയുള്ള ആ യത്രയില്‍ പാലം പണിയുന്നവര്‍ക്ക് നന്ദി പറഞ്ഞു. അവര്‍ കാരണമാണല്ലോ ഈ കാഴ്ചകളൊക്കെ കാണാനായത്. മനോഹരം. ഓട്ടോയിലിരുന്ന് ഫോട്ടം പിടിക്കാന്‍ പറ്റിയില്ല. കുറച്ച് മുന്‍പില്‍ ഒരു സംഘം പിക് അപ്പ് ഓട്ടോയില്‍,ഓപ്പണ്‍ സോഴ്സ് ഫൌണ്ടെഷന്റെ ആള്‍ക്കാരെപോലെ ഞങ്ങള്‍ക്ക്‌ ഒളിക്കാന്‍ ഒന്നുമില്ല എന്നാ മട്ടില്‍ മൂടിയെല്ലാം തുറന്നിട്ട് പോകന്നു. അടുത്തെത്തിയപ്പോ മനസ്സിലായി അവര്‍ ബ്ലോഗേര്‍സ് അല്ല.

അങ്ങനെ ലൊക്കേഷനില്‍ ഓട്ടോകള്‍ സ്ലോമോഷനില്‍ ചവിട്ടിനിര്‍ത്തി. എല്ലാവരും ഇറങ്ങി. മൈക്കിലൂടെ ആരൊ സ്വയം പരിചയപ്പെടുത്തുന്നു. എഴുത്ത്കാരിചേച്ചിയും ,ബിന്ദു കെ പി യും , പിരീക്കുട്ടിയുമെല്ലാം രെജിസ്ട്രേഷന്‍ കൌണ്ടറിന്റെ നിയന്ത്രണം ഏറ്റെടുത്ത് നടത്തുന്നു. ഫോമില്‍ എല്ലാം പൂരിപ്പിച്ച് കൊണ്ടിരുന്നപ്പോള്‍ അവരുമായി പരിചയപ്പെട്ടു. അപ്പുവേട്ടനും മണികണ്ഠനും ഹരിഷേട്ടനും നിറഞ്ഞ ചിരിയോടെ ഞങ്ങളെ സ്വീകരിച്ചാനയിച്ചു. അപ്പോഴേയ്ക്ക് കൊട്ടോട്ടിക്കാരന്‍ എത്തി. തമ്മില്‍ പരിചയപ്പെട്ടു (നേരില്‍ കണ്ടിട്ടില്ലായിരുന്നു).

കൊട്ടോട്ടിയോട് എന്താലേറ്റായതെന്ന് കേട്ടപ്പോ, മോഹന്‍ലാല് വരികയല്ലേ ഭയങ്കര ബ്ലോക്കായിരുന്ന് എന്ന് പറഞ്ഞു. ഞാനൊന്ന് ഞെട്ടി. അമ്പട ഹരീഷേട്ടാ , ലാലേട്ടനെയൊക്കെ വിളിച്ച് വരുത്തി മീറ്റ് ഒരു സംഭവമാക്കന്‍ പോകുകയാണല്ലേ, കള്ളാ കള്ളാ :)

പെട്ടെന്ന് ഒരു മിന്നായം പോലെ ലാലേട്ടന്‍ റിസോര്‍ട്ടിനകത്തേയ്ക്ക്, പിറകേ മുരളിക ഉള്‍പ്പെടെയുള്ള ഒരു സംഘവും. ഇതെന്താ ഇവര്‍ ഓടിപ്പോയത്. പിന്നെ കാണുന്നത് ഒരു കുഞ്ഞിനെയും എടുത്ത് ഇറങ്ങി വരുന്ന ലാലേട്ടനെയാണ് , അയ്യേ...............അയ്യായ്യേ ലാലേട്ടനോ, ഇതോ , ക്ഷമിക്കൂ ലാലേട്ടാ, സംഭവം എന്താണെന്ന് മനസ്സിലായോ, ചെമീന്‍ വട അടിച്ചുമാറ്റാന്‍ ചെന്ന തോന്ന്യാസിയ്ക്കും പോങ്ങുവിനും ലതിചേച്ചിയുടെ വക തല്ല് കിട്ടി. പൊട്ടിക്കരഞ്ഞ തോന്ന്യാസിയേയുമെടുത്താണ് പോങ്ങു വന്നത്. പ്രൊഫിലിലെ പടം കണ്ടാല്‍ ഒര് ഗുണ്ടാ ലുക്ക് ഉണ്ടെങ്കിലും പോങ്ങുമൂടന്‍ ഒരു മാടപ്രാവാണ്. :), കൊട്ടോട്ടിക്കാരനോട് അന്വേഷിച്ചപ്പഴാ കാര്യം മനസ്സിലായത്‌ മോഹന്‍ലാല്‍ വരുന്നത് മൂന്ന്പീടികയില്‍ ഏതോ കട ഉത്ഘാടിക്കാനാണെന്ന്.

ഹാളിനത്ത് കയറി ഞാന്‍ പടം പിടിത്തം തുടങ്ങി. എന്റെ ശല്യം സഹിക്കാനാകതെ ആരോ മൈക്ക് കൈയ്യില്‍ പിടിപ്പിച്ചു. ആ നിറഞ്ഞ സദസ്സിന് മുന്നില്‍ ഞാന്‍ എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തി :) പിന്നെ "ആരൊക്കെ പറഞ്ഞാലും ഇനി ബ്ലോഗിംഗ് നിര്‍ത്തുകയില്ല" എന്നും ഉറക്കെ പ്രഖ്യാപിച്ചു. കൊട്ടോട്ടികാരന്റെ നുണകളും , വാഴക്കോടന്റെ പുളുവും (പുള്ളി വിമാനത്തീന്ന് ചെറായിയില്‍ ചാടുകയായിരുന്നത്രെ :) ), തോന്ന്യസിയുടെ തോന്ന്യാസിത്തരവും എല്ലാം കേട്ട് മരിച്ചിരിക്കുകയായിരുന്നു ഞങ്ങളെല്ലാം. ആകെ എന്തോ ഒരു പ്രശ്നമുള്ളതുപോലെ, ജനസാന്ദ്രത ഒരു ദിശയില്‍ കുറവും മറ്റിടത്ത് കൂടുതലും പിന്നീടാണ് മനസ്സിലായത്, ചായ, ബിസ്കറ്റ്, വയണയിലയപ്പം, മുതലായവ വച്ചിരിക്കുന്ന സൈഡിലേയ്ക്ക് ബൂലോകത്തിന് ചരിവുണ്ടെന്ന്.

അപ്പോളേയ്ക്കും അടുത്ത പരിപാടി തുടങ്ങി, ബൂലോകത്തെ സകല ചരാചരങ്ങളേയും പേപ്പറില്‍ ആവാഹിക്കാന്‍ മന്ത്രവാദി സജീവേട്ടന്‍ തയ്യാറായി. ബഹളമുണ്ടാക്കതെ ക്യൂ പാലിച്ചാല്‍ പടം വരച്ച് തരാമെന്ന് പറഞ്ഞപ്പോള്‍ സാക്ഷാല്‍ തോന്ന്യസിവരെ പാവപ്പെട്ടവനായി, പാവപ്പെട്ടവന്‍ പാവത്താനായി. :), ഞാനും ക്യൂ പാലിച്ചാ നിന്നത്. എന്നിട്ടും സജീവേട്ടാ എന്നോടീ ചതി വേണ്ടായിരുന്നു. ചെന്ന് മുന്നില്‍ നിന്നിട്ട് സജീവേട്ടാ , വേദ വ്യാസന്‍ എന്ന് നോം അരുള്‍ ചെയ്തു. ഒന്ന് ഹ ഹ ഹ എന്നെങ്കിലും ആക്കിക്കൂടായിരുന്നോ, എന്നിട്ടോ എന്റെ നേരെ കോക്രി കാണിച്ചു, ഇതെല്ലാം പടം വരക്കാനാണെന്ന് കരുതി ഞാനും എല്ലാം തിരികെയും കാണിച്ചു. അവസാനം പടം വരച്ചിട്ട് പറഞ്ഞ് നീ കണ്ണ് മാറ്റിയത് കൊണ്ടാ ശരിയാകാത്തേന്ന്. ഭയങ്കര വിഷമമായി. എല്ലാരെം പടം അടിപോളിയക്കിയിട്ട് എന്നെ മാത്രം പറ്റിച്ചു. നോക്കിക്കോ അടുത്ത പ്രാവശ്യോം ഞാന്‍ വരും.

അടുത്തത് ബിലാത്തിപ്പട്ടണം മുരളിച്ചേട്ടന്റെ മായജാല പ്രകടനം. 5 രൂപാ പോയെന്നു വിചാരിച്ച് ആരൊ കൊടുത്ത നാണയം വാചമടിക്കിടയില്‍ അദ്ദേഹം കീശയിലാക്കി. ;) , മുറിഞ്ഞ് കിടന്ന കയറിനെ ഒന്നാക്കിച്ചേര്‍ത്ത് മുന്നേറിയ ബിലാത്തിയെ ജിപ്പൂസ് പിടിച്ചുകെട്ടി. എന്നാല്‍ വിലങ്ങുകള്‍ക്കുപോലും തന്നെ ഒന്നും ചെയ്യാനാകില്ല എന്ന് അദ്ദേഹം തെളിയിച്ചു. എല്ലാവരേയും പരിചയപ്പെട്ടുവന്നപ്പോ ഈറ്റാനുള്ള സമയമായി എന്ന് മനസ്സിലായി. സ്ത്രീകളും കുട്ടികളും ആദ്യം എന്ന് അശരീരി മുഴങ്ങുന്നുണ്ടായിരുന്നെങ്കിലും ആരും അത് കേട്ടഭാവം കാണിച്ചില്ല :). എനിയ്ക്ക് ബൂലോകത്ത് ആദ്യമായി കമന്റ് തന്നനുഗ്രഹിച്ച നിരക്ഷരന്‍ ചേട്ടനാണ് എന്നെ ഊണ് കഴിക്കാന്‍ വിളിച്ചത്, അദ്ദേഹത്തിനോട് അപ്പോള്‍ തന്നെ കമന്റിന്റെ നന്ദി അറിയിച്ചു.

ഫുഡ് വാനിഷിങ്ങിള്‍ ബിലാത്തിയെക്കാള്‍ കേമന്‍മാരാണ് തങ്ങള്‍ എന്ന് പല ബ്ലോഗര്‍മാരും തെളിയിച്ചു. കപ്പ, ചോറ്‍, മീന്‍ കറി, കരിമീന്‍ വറുത്തത്, അച്ചാര്‍, ചെമ്മീന്‍ വട എല്ലാം ഒന്നിനൊന്ന് കേമം. ഫ്രൂട്ട് സലാഡ് വിത്ത് ഐസ്ക്രീം കഴിഞ്ഞപ്പോഴെയ്ക്കും ഒന്ന് ഉറങ്ങിയാ മതി എന്നായി.

വിഭവ സമൃദ്ധമായ ഊണ് കഴിഞ്ഞപ്പോള്‍ വീണ്ടും ഹാളിലേയ്ക്ക്. മണികണ്ഠന്റെ പാട്ട്, ചാര്‍വാകന്റെ പാട്ട്, മനുവിന്റെയും വിനയെന്റെയും കവിത ചൊല്ലല്‍, എഴുത്തുകാരിചേച്ചിയുടെ മകളുടെ പാട്ട്, ഒരു കൊച്ചുമിടുക്കിയുടെ പാട്ട് അങ്ങനെ സംഗീത സാന്ദ്രമായ അന്തരീക്ഷത്തിലേയ്ക്ക് ലതി ചേച്ചി വാഴക്കോടനെ വലിച്ചെറിഞ്ഞു. എനിക്കു ഒന്നുമറിയില്ലാ എന്ന് നിലവിളിച്ച വാഴയോടു പരിപാടി കുളമാക്കിയാല്‍ ശരിയ്ക്കും അറിയും എന്ന് എല്ലാവരും ഭീഷണി മുഴക്കി. അന്തംവിട്ടാല്‍ പ്രതി എന്തും ചെയ്യും എന്നു പറഞ്ഞപോലെ വാഴ, എന്തും ചെയ്യാന്‍ തയ്യാറായി... എന്തും സഹിക്കാന്‍ ഞങ്ങളും :). പക്ഷെ മിമിക്രിയില്‍ തുടങ്ങിയ വാഴ അവസാനം മാപ്പിളപ്പാട്ടോട് കൂടി എല്ലാരുടെയും മുന്നില്‍ ഹീറോ :) അപ്പോള്‍ കാണികള്‍ക്കിടയില്‍ വര്‍ഷങ്ങളായി വാഴയെ സഹിക്കുന്ന ഒരു മുഖത്ത് മന്ദസ്മിതം.

അമ്മ മക്കളെ കൊണ്ടുവന്ന് സ്ടേജില്‍ നിര്‍ത്തുന്ന പോലെ ലതിച്ചേചി എല്ലാവരെയും വിളിച്ച് എന്തേലും പരിപാടി കാഴ്ചവെയ്ക്കാന്‍ ആവശ്യപ്പെടുന്നുണ്ടായിരുന്നു. അവസാനം എല്ലാര്‍ക്കും ലതി ചേച്ചിയുടെ മധുരം മലയാളം കവിത കേള്‍ക്കണം എന്നായി. അവസാനം യാത്രപറയുന്നതിന് മുന്‍പേ ലതി ചേച്ചി പാടി :) അതു തീരും മുന്‍പേ എന്റെ ക്യാമറ ചാര്‍ജ്ജ് തീര്‍ന്നു. :(

വിടപറയാന്‍ നേരമായി... ഞങ്ങളെ ചെറായിയില്‍ കോണ്ടുക്കളയാന്‍ അനിലേട്ടന്റെ ക്വാളിസ്സ് എത്തി. അതിനടുത്തെത്തിട്ട് പോകാന്‍ തൊന്നുന്നില്ല വീണ്ടും എല്ലാവരോടും യാത്രപറയാം എന്നു കരുതി തിരിഞ്ഞപ്പോ പുറകീന്നൊരു വിളി, "ഡാ അപ്പീ ഡാ" ശ്രീ@ശ്രേയസ്സ് ആണെന്നാ തൊന്നുന്നെ, ആ എന്തായാലും വണ്ടിയുടെ സാരഥി ഒരു കാല്‍ അകത്തും അടുത്തത് ഇപ്പൊ വണ്ടിയെടുക്കും എന്ന മട്ടില്‍ നിന്നതിനാല്‍ ഭാഗ്യപരീക്ഷണത്തിന് നിന്നില്ല. ആഹാ ക്വാളിസ്സിനകത്ത് പുറകിലായി ഞാനും ശ്രേയസ്സും ഇരുന്നു (ഒരു രക്ഷയുമില്ലാത്ത ചൂടായിരുന്നു അവിടെ). അങ്കിളും ആന്റിയും അവിടെ തങ്ങുകയാണെന്ന് അറിയിച്ചു. പക്ഷെ തിരിച്ചുപോകാനും ഞങ്ങള്‍ 6 പേര്‍ , അപ്പൂട്ടനും , ജയന്‍ദാമോദരന്‍ ചേട്ടനുമായിരുന്നു ആ ഭാഗ്യവാന്മാര്‍.

തിക്കിത്തിരക്കി എറണാകുളം സൌത്തിലെത്തി ജനശതാബ്ദിയില്‍ കയറി. ബ്ലോഗ് മീറ്റ് അവസാനിപ്പിച്ചത് ഇഷ്ടപ്പെടാത്ത ബ്ലോഗീശ്വരന്മാരും ബ്ലോഗീശ്വരിമാരും ഞങ്ങളെ കൈ വെടിഞ്ഞതിനാല്‍ പലരും പല കമ്പാര്‍ട്ടുമെന്റിലായി. ഒരു ഉറക്കമുണര്‍ന്നണീറ്റെപ്പോള്‍ കായംകുളം കഴിഞ്ഞു. പിന്നെ അവസാനം ഞാന്‍ വര്‍ക്കലയില്‍ ഇറങ്ങി. എല്ലാവരോടും യാത്രപറഞ്ഞ് ഫോണ്‍ നമ്പര്‍ ഒക്കെ വാങ്ങി, വീട്ടിലെത്തി.

ഉറങ്ങുന്നതിന് മുന്പേ മീറ്റിനെക്കുറിച്ച് പോസ്റ്റണം എന്ന് കരുതി. പിന്നെ ആ ആഗ്രഹം അടക്കി. വിശദമായി, നല്ലോരു പോസ്റ്റ് ഇടാം എന്ന് തീരുമാനിച്ചു. ആറി ആറി ഇതിപ്പോ പഴങ്കഞ്ഞി പോലായെങ്കിലും കോമ്പ്ലാന് പകരം പഴങ്കഞ്ഞി ആരോഗ്യത്തിനു നല്ലതാന്ന് പറയുന്ന അമ്മയെ മനസ്സില്‍ ധ്യാനിച്ച് പോസ്റ്റുന്നു,(തിരിച്ച് ചെന്നപ്പോ എന്തായെടാ എന്നു അമ്മ അന്വേഷിച്ചു), അനുഗ്രഹിക്കൂ ആശീര്‍വദിയ്ക്കൂ........... വ്യക്തിപരമായി ആര്‍ക്കെങ്കിലും വിഷമമുണ്ടാക്കുന്ന എന്തെങ്കിലും പരാമര്‍ശം ഉണ്ടെങ്കില്‍ അറിയിക്കുമല്ലോ.. ഞാന്‍ തിരുത്തുന്നതാണ്.

അവസാനം ഞാന്‍ ഒരു വാക്യം കൂടിപ്പറഞ്ഞ് ഉപസംഹരിക്കട്ടെ.......

"ഇതാണെഡായ് മീറ്റ്".

സംഘാടകര്‍ക്ക് അഭിനന്ദനത്തിന്റെ ആയിരമായിരം പൂച്ചെണ്ടുകള്‍ :):):)

ഉം ഇത് അമ്പരപ്പിക്കുന്നു  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : , ,

ഫയര്‍ഫോക്സ് മലയാളം പതിപ്പ്‌ പൊട്ടിയപ്പോള്‍ കിട്ടിയ റിപ്പോര്‍ട്ട്‌ വളരെ രസകരമായി തോന്നി, എല്ലാവരുമായി പങ്കുവയ്ക്കുന്നു



ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം .

നിങ്ങള്‍ ഫയര്‍ഫോക്സ് ഉപയോഗിക്കുന്ന വ്യക്തിയാണോ..........  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : ,

തലക്കെട്ട് കണ്ടപ്പോള്‍ എതേലും സാധനത്തിന്റെ പരസ്യമാണെന്ന് തോന്നിയൊ, അല്ലേ അല്ല.
ഫയര്‍ഫോക്സിന്റെ എറ്റവും നല്ല പ്രത്യേകത, അതില്‍ നമുക്ക് ആഡ്വണ്‍സ് (പ്ലഗിന്‍സ്) ചേര്‍ക്കാം എന്നതാണു്. ബൂലോകത്തില്‍ പലരും പലപ്പോഴായി പല ആഡ്വണ്‍സിനെ കുറിച്ചും പ്രതിപാദിച്ചിട്ടുണ്ടല്ലോ. ഇവിടെ ഞാനും നിങ്ങള്‍ക്കായി ഒരു കിടിലം കിക്കിടിലം കിടിലോല്‍ക്കിടിലം ആഡ്വണ്‍നെ പരിചയപ്പെടുത്തുന്നു.

"സ്വനലേഖ". പേര് കേള്‍ക്കുമ്പോത്തന്നെ ഒരു ഇത് ഇല്ലേ ( കടപ്പാട് : എന്റെ പഴയപോസ്റ്റ് :-) ). പേര് കേട്ടാലറിയാം ഇവളൊരു നാടന്‍ മലയാളിപ്പെണ്ണ്. അപ്പോപ്പിന്നെ എന്തിനാഡായ് ഈ ആഡ്വണ്‍ ഉപയോഗിക്കുന്നത് എന്നു ചോദിക്കു. ഇവളെക്കുറിച്ച് പറയുകയാണെങ്കില്‍ നാണംകുണുങ്ങിയാണെങ്കിലും നല്ല അസ്സലായി മലയാളം എഴുതും. ഇപ്പൊ കാര്യം മനസ്സിലായോ. ഇല്ലേ, എന്റെ പൊന്നു മനുഷ്യന്മാരേ ...... ഇവളെ നിങ്ങളുടെ ഫയര്‍ഫോക്സിന് കെട്ടിച്ചുകൊടുത്താല്‍, വേറെ ആരുടെയും (കീമാന്‍,വരമോഴി മുതലായ സോഫ്റ്റ്വെയര്‍) സഹായമില്ലാതെ മലയാളം ടൈപ്പ് ചെയ്യാം.

ഇനി കുറച്ച് സീരിയസ്സ് ആകാം
ഞാന്‍ പറഞ്ഞുവന്നതെന്താണെന്നുവെച്ചാല്‍ ഫയര്‍ഫോക്സ് ബ്രൌസറില്‍ നമുക്ക് സ്വനലേഖ ഇന്‍സ്റ്റാള്‍ ചെയ്യാം. ദാ ഇവിടെ ഞെക്കിയാല് സ്വനലേഖ ഫയര്‍ഫോക്സില്‍ ചേര്‍ക്കാം. ചേര്‍ത്തുകഴിഞ്ഞ് ഫയര്‍ഫോക്സ് റീസ്റ്റാര്‍ട്ട് ചെയ്താല്‍ സ്വനലേഖ ഉപയോഗിച്ച് തുടങ്ങാം. ഏത് വെബ്സൈറ്റിലെയും ടെക്സ്റ്റ് ഏരിയയിലോ, ടെക്സ്റ്റ് ബോക്സിലോ മലയാളം ടൈപ്പ് ചെയ്യാന്‍ അതില്‍ മൌസിട്ട് ക്ലിക്കണം എന്നിട്ട് "കണ്‍ട്രോള്‍ + m (Ctrl+m)" അടിക്കണം , സിമ്പിള്‍ ഇത്രെയുള്ളു നിങ്ങള്‍ ഇതാ സ്വനലേഖയ്ക്ക് അടിമയായിക്കഴിഞ്ഞു.

ശുഭം.

ഞാന്‍ ഈ ടൈപ്പ് ചെയ്യുന്നതെല്ലാം സ്വനലേഖ ഉപയോഗിച്ചാണ്. എന്റെ കൂട്ടുകാരനായ നിഷാന്‍ ആണ് സ്വനലേഖയെ ഫയര്‍ഫോക്സിന് മുട്ടിച്ച്കൊടുത്ത മഹാന്‍. അദ്ദേഹത്തിനായി ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

ചെറായി മീറ്റ് (എന്തുവാടെ ഇത്)  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : ,

എന്തുവാടെ ഇവിടെ നടക്കണത്. കൂട്ടുകാരെല്ലാം കൂടി ഒരു സ്ഥലം തീരുമാനിച്ച് ഒത്തുകൂടുന്നത് ഇത്ര വലിയ പുകിലുകള്‍ ഉണ്ടാക്കണോ ഏവനെങ്കിലും ഒരുത്തന്‍,മീറ്റ് അജണ്ട എടുത്ത് പരിശോദിക്കും, പിന്നീടു അതിന്റെ കുറ്റവും കുറവും വെച്ച് ഒരു പോസ്റ്റ് എടുത്തിട്ടങ്ങലക്കും, മീറ്റ് ആന്‍ഡമാനിലാക്കണം, ലക്ഷ ദ്വീപിലാക്കണം. അല്ലേല്‍ മീറ്റിന് വിളമ്പാന്‍ പോണ ചിക്കനില്‍ ഉപ്പ് കൂടുതലാണ്, പായസത്തില്‍ പല്ലി വീഴും. (ഡെയ് ഡെയ് അപ്പീ നീയും ഇപ്പൊ അതു തന്നെല്ലേഡായ് ചെയ്യണത് .. എന്തു ചെയ്യാന്‍ അണ്ണാ ബ്ലൊഗിന്റെ ഹിറ്റ് കുന്ത്രാണ്ടം തകര്‍ക്കണ്ടെ, നമ്മളെപറ്റിയും നാല് പേര് പറയട്ടെന്ന്...).

ശരി ശരി അതുകള, പിന്നെ കുറെയെണ്ണം കുറച്ച്കൂടി മാന്യമായ രീതിയില്‍ തന്തക്ക് വിളി തുടങ്ങി (എല്ലാം ഒരുമിച്ചുകൂടാനുള്ള അടങ്ങനാകാത്ത ആഗ്രഹം കൊണ്ടുമാത്രമാണു് ... ഉവ്വ ഉവ്വ...)

എന്തിനാടെ ഇങ്ങനെകിടന്ന് കടിപിടികൂടുന്നെ. എല്ലാരും അവരവരുടെ തിരക്കുകള്‍ക്കിടയും, ദീപക് രാജ് പറഞ്ഞപോലെ "ജീവനുള്ള ബ്ലോഗര്‍മാരെ" കാണാന്‍ വരുമ്പൊ അലമ്പാക്കല്ലേടെ. എല്ലാരും സസന്തോഷം വീട്ടുകാരെയുമൊക്കെ കൂട്ടി വരട്ട്. എല്ലാരേം പരിചയപ്പെടട്ട്. എന്നാലല്ലേ ഒര് ഇത് ഒള്ള്.

അതിരാവിലെ എല്ലാരും പോരീം നമുക്ക് (ഞാന്‍ അവിടെ ഉണ്ടെങ്കില്‍) അടിച്ച്പൊളിക്കാമെന്ന്. ആഹ്ളാദിക്കാം ... അറുമാദിക്കാം.


അല്ല ഇതൊക്കെ പറയാന്‍ ഇവനിതാര് , ഇവനിവിടെന്തുകാര്യം എന്നൊന്നും ചോദിക്കരുത്, എനിക്കതിഷ്ടമല്ല. ഞാനും തുടങ്ങി ഒന്ന് രണ്ട് ബ്ലോഗ്. അതാണല്ലോ കടിപിടി കൂടാനുള്ള യോഗ്യത.


ഞാനെന്തെങ്കിലും കൊള്ളരുതായ്കയൊ, ഇല്ലാവചനമോ മൊഴിഞ്ഞെങ്കില്‍ സാദരം ക്ഷമിക്കുക. കാരണം ബെര്‍ളി, അനോണി ആന്റണി, കൊച്ച്ത്രേസ്യ, തുടങ്ങിയ സകലമാന കിടിലങ്ങളുടെയും (ഇനിയും ഉണ്ടു ഒരുപാട്) പോസ്റ്റ് വായിച്ചാണ് ഒരു ബ്ലോഗ് എന്ന മോഹമുണ്ടായത്. അതുകൊണ്ടു അറിവില്ലായ്മ ക്ഷമിക്കുക (ഇതിന് ഞങ്ങളുടെ നാട്ടില്‍ കുരുത്തം എന്നുപറയും).

ശേഷം ചെറായിയില്‍....

ആമുഖം  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ :

എന്റെ മനസ്സാകുന്ന കൂട്ടില്‍ നിന്നും പാറിപ്പറന്നകലുന്ന ചിന്തകള്‍ക്ക് കൂടുകൂട്ടാന്‍ ഒരിടം....

പോത്തന്‍കോടു നിവാസിയായ ഞാന്‍ എന്റെ നാടിനെ മറക്കുന്നതെങ്ങനെ.... ഇരിക്കട്ടെ ഒരു ബ്ലോഗ്

http://pothencode.blogspot.com/

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

പഴയ ചിന്തകള്‍

ചിന്തകള്‍ക്ക് പുറകേ വരൂ